Health

മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 14 കുട്ടികൾ

മുംബൈ : ആരോഗ്യ രംഗത്തെ ഗുരുതര വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഡോക്ടർമാർ കഴിഞ്ഞ ഒരു മാസത്തിനിടെ, മഹാരാഷ്ട്രയിലെ നാഗ്പൂരിലും മധ്യപ്രദേശിലെ ചിന്ദ്വാരയിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 15 വയസ്സിന് താഴെയുള്ള 14 കുട്ടികളെങ്കിലും മരിച്ചു. സ്ഥിരീകരിച്ച കാരണമില്ലാതെ തലച്ചോറിന് പെട്ടെന്ന് വീക്കം സംഭവിക്കുകയോ പ്രവർത്തനം നിലയ്ക്കുകയോ ചെയ്യുമ്പോൾ പലപ്പോഴും ഉപയോഗിക്കാറുള്ള അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ആണ് കേസുകളെന്ന് ഡോക്ടർമാർ സൂചിപ്പിക്കുന്നു
രണ്ട് ജില്ലകളിലെയും ഡോക്ടർമാർ പറയുന്നതനുസരിച്ച്, രോഗം ബാധിച്ച കുട്ടികൾ ഉയർന്ന പനിയുമായി ആശുപത്രികളിൽ എത്തി. മണിക്കൂറുകൾക്കുള്ളിൽ, പലരുടേ.യും നില വഷളായി. ചിലർ 24 മണിക്കൂറിനുള്ളിൽ ബോധരഹിതരായി.
ഈ കുട്ടികളിൽ മിക്കവരുടെയും വൃക്കകൾ പ്രവർത്തനരഹിതമാവുകയും, മൂത്രം പുറത്തുവരാതിരിക്കുകയും ചെയ്തതോടെ ഗുരുതരമായ വൃക്ക തകരാറിലായി. ജീവൻ രക്ഷിക്കാൻ പലരെയും ഡയാലിസിസും വെന്റിലേറ്ററും ഉപയോഗിച്ച് ചികിത്സിക്കേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *