കന്യാസ്ത്രീകളുടെ അറസ്റ്റ്; ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ദുർഗ് :മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രംഗത്ത്.പ്രലോഭനത്തിലൂടെ, മനുഷ്യക്കടത്തിലും മതപരിവർത്തനത്തിലും ഏർപ്പെടാൻ ശ്രമം നടക്കുന്നുവെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ആരോപിച്ചു
ക്രിസ്ത്യൻ സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ, സഭാ നേതാക്കൾ എന്നിവരിൽ നിന്ന് വലിയ പ്രതിഷേധമാണ് ഈ സംഭവത്തിൽ ഉയർന്നത്.
ക്രിസ്ത്യൻ സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ, സഭാ നേതാക്കൾ എന്നിവരിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്.
. കേസിൽ ഉൾപ്പെട്ട മൂന്ന് ആദിവാസി സ്ത്രീകളിൽ രണ്ട് പേരുടെ കുടുംബങ്ങൾ പോലീസിന്‍റെ ആരോപണങ്ങൾ നിഷേധിച്ചു, അറസ്റ്റുകൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് അവർ പറഞ്ഞു.ജൂലൈ 25 ന് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, സുകമാൻ മാണ്ഡവി എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തതാണ് സംഭവം. ജോലി അവസരങ്ങളുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിനായി സ്ത്രീകളെ ആഗ്രയിലേക്ക് കടത്തുകയാണെന്ന് ആരോപിച്ച് ബജ്രംഗ്ദളിന്റെ പ്രാദേശിക അംഗമായ രവി നിഗം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
