BreakingExclusiveKeralaOthers

സൂപ്പർഫാസ്റ്റ് ബസിൽ ദിലീപിൻ്റെ സിനിമ. യാത്രക്കാർ പ്രതിഷേധിച്ചു.

തിരുവനന്തപുരം-തൊട്ടിൽപാലം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിൽ നടൻ ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖറാണ് ബസിനുള്ളിൽ പ്രതിഷേധത്തിന് തുടക്കമിട്ടത്. തുടർന്ന് ബസിലെ ഭൂരിഭാഗം യാത്രക്കാരും പിന്തുണച്ചതോടെ കണ്ടക്ടർക്ക് സിനിമ നിർത്തിവെക്കേണ്ടിവന്നു. ഈ പറക്കും തളിക എന്ന ചിത്രമാണ് ബസിൽ പ്രദർശിപ്പിച്ചിരുന്നത്.

“ഞങ്ങൾ ബസിൽ കയറിയ ഉടനെ, മകൻ എന്നോട് ആ ചതിയൻ്റെ സിനിമയാണ് ബസിൽ കാണിക്കുന്നതെന്ന് പറഞ്ഞു. അപ്പോഴാണ് ‘ഈ പറക്കും തളിക’ എന്ന ദിലീപിൻ്റെ സിനിമയാണ് പ്രദർശിപ്പിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ എനിക്ക് ഈ സിനിമ കാണാൻ പ്രയാസമാണ്. അതിനാൽ ഞാൻ കണ്ടക്ടറെ വിവരം അറിയിച്ചു. ഒന്നുകിൽ സിനിമ നിർത്തണമെന്ന്, അല്ലെങ്കിൽ എനിക്ക് അടുത്ത സ്റ്റോപ്പിലേക്കുള്ള ടിക്കറ്റ് തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാമെന്ന് പറഞ്ഞ് കണ്ടക്ടർ എനിക്ക് വട്ടപ്പാറയിലേക്കുള്ള ടിക്കറ്റ് തന്നു.” ലക്ഷ്മി പറഞ്ഞു. അതിജീവിതയ്ക്കൊപ്പം നിൽക്കുന്ന ഒരാളെന്ന നിലയിൽ ഈ സാഹചര്യത്തോട് പ്രതികരിക്കണമെന്ന് അപ്പോൾ എനിക്ക് തോന്നി. ഭർത്താവിൻ്റെയും മകന്റെയും പിന്തുണയോടെ മറ്റ് യാത്രക്കാർക്ക് ഈ സിനിമ കാണുന്നതിൽ പ്രശ്നമുണ്ടോ എന്ന് ഞാൻ തിരക്കി. 99 ശതമാനം പേരും, പ്രത്യേകിച്ച് സ്ത്രീകളാണ് സിനിമ കാണുന്നതിൽ വിമുഖത അറിയിച്ചത്. തുടർന്ന് ഞങ്ങൾ എല്ലാവരും കണ്ടക്ടറെ വിവരം അറിയിക്കുകയും അദ്ദേഹം സിനിമ നിർത്താൻ സമ്മതിക്കുകയും ചെയ്തു.”പത്തനംതിട്ട സ്വദേശിനിയായ യാത്രക്കാരി ലക്ഷ്മി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *