“അർദ്ധരാത്രി തീരുമാനം” അനാദരവും മര്യാദകേടും
ന്യൂഡൽഹി : പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ (CEC) നിയമിക്കാനുള്ള പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തിടുക്കത്തിലുള്ള “അർദ്ധരാത്രി തീരുമാനം” അനാദരവും മര്യാദകേടും ആണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിലാണ് അദ്ദേഹം തൻ്റെ വിയോജന കുറിപ്പ് പങ്കുവെച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ പാനലിൽ അംഗമായിരുന്ന രാഹുൽ ഗാന്ധി, സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തതിനും കേന്ദ്രത്തെ വിമർശിച്ചു.
തിടുക്കത്തിൽ എടുത്ത തീരുമാനം “നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത”യെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ വർദ്ധിപ്പിച്ചതായി എംപി തൻ്റെ വിയോജിപ്പ് കുറിപ്പിൽ പറഞ്ഞു

