വിജയ് വീണ്ടും സജീവമാകുന്നു
കരൂർ : തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും കാരണം മരിച്ചവരുടെ കുടുംബങ്ങളുമായി വീഡിയോ കോളുകൾ വഴി നേരിട്ട് സംസാരിച്ച് നടനും രാഷ്ട്രീയക്കാരനുമായ വിജയ്., തമിഴഗ വെട്രി കഴകം (ടിവികെ) മേധാവി ഇതുവരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരുക്കുപറ്റിയ ആളുകളുമായി സംസാരിച്ചു . ദുരന്തത്തിൽ 41 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. സെപ്റ്റംബർ 27 ലെ സംഭവത്തിൽ ബിജെപിയോ ഭരണകക്ഷിയായ ഡിഎംകെയോ വിജയ്യെ വ്യക്തമായി ആക്രമിച്ചിട്ടില്ല. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം ഇരയായ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നടൻ പ്രഖ്യാപിച്ചിരുന്നു.

