ഇന്ത്യന്‍ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ തലവൻ
വാഷിംഗ് ടൻ : മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിനെ എഫ്ബിഐ തലവനായി സെനറ്റ് തെരഞ്ഞെടുത്തു. നേരത്തേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ എഫ്ബിഐ തലവനായി നാമനിര്‍ദേശം ചെയ്തിരുന്നു. ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായാണ് 44 കാരനായ കാഷ് പട്ടേല്‍ അറിയപ്പെടുന്നത്.
ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. 1980ല്‍ ന്യൂയോര്‍ക്കിലാണ് കാഷിന്റെ ജനനം. ഗുജറാത്തിലാണ് കുടുംബവേരുകള്‍. റിച്ച്‌മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവ നേടയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്രനിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ😭 ഉറച്ച സഖ്യകക്ഷിയായ പട്ടേലിനെ 51-49 വോട്ടുകൾക്ക് യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിസ മുർകോവ്‌സ്‌കിയും സൂസൻ കോളിൻസും കാഷ് പട്ടേലിന്റെ നാമനിർദേശം എതിർത്തിരുന്നു.
എഫ്ബിഐയിൽ രാഷ്ട്രീയവൽക്കരണവും പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് പട്ടേൽ പറഞ്ഞു. എഫ്ബിഐയുടെ സുപ്രധാന ചുമതല തന്നെ ഏൽപ്പിച്ചതിന് പ്രസിഡന്റ് ട്രംപിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് കാഷ് പട്ടേൽ പറഞ്ഞു. സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയും എഫ്ബിഐയ്‌ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പട്ടേൽ എക്സിൽ കുറിച്ചു. പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കുമെന്നും പട്ടേൽ പറഞ്ഞു

