റഷ്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്
അലാസ്ക : യുക്രെയ്നിലെ സമാധാന നീക്കങ്ങളെ റഷ്യ തടസ്സപ്പെടുത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മുന്നറിയിപ്പ് നൽകി. അലാസ്കയിൽ വെച്ച് നടക്കാനിരുന്ന കൂടിക്കാഴ്ചയിൽ ഫലമുണ്ടാകാത്ത പക്ഷം സാമ്പത്തിക ഉപരോധങ്ങൾ അടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് വിശദീകരിച്ചിട്ടില്ല.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയും താനും തമ്മിൽ ഒരു രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് കൂടി സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. യുക്രെയ്നിലെ നിലവിലെ സംഘർഷത്തിന് കാരണം ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. “ഞാനായിരുന്നു പ്രസിഡന്റ് എങ്കിൽ ഈ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഇത് ബൈഡന്റെ പിടിപ്പുകേടാണ്” ട്രംപ് പറഞ്ഞു.

