തൃശ്ശൂർ അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

എറണാകുളം : തൃശ്ശൂർ അമല മെഡിക്കൽ കോളജിലെ നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി.ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആശുപത്രിയുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനും, യുഎൻഎക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.ആശുപത്രിയ്ക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പേരാമംഗലം എസ്.എച്ച്.ഒയ്ക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
അടിസ്ഥാന ശമ്പളം 4000 മുതൽ 6000 രൂപ വരെ വർദ്ധിപ്പിച്ചു എന്ന ലേബർ ഓഫീസറുടെ കത്ത് ലഭിച്ചിട്ടും അമല ആശുപത്രി മാനേജ്മെൻറ് സമായത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സമരം അമല ആശുപത്രിയുടെ മുൻപിലേക്ക് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ മാറ്റുകയുണ്ടായി. സമരത്തിൽ പങ്കെടുത്തവരെ തിരികെ പ്രവേശിപ്പിക്കുന്നതിലും ആശയകുഴപ്പം നിലനിന്നിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധങ്ങൾ ആശുപത്രിക്കെതിരെ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.

