കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
പെരുമ്പാവൂരിൽ 2016ൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. 72 വയസായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
2016 ഏപ്രിൽ 28 നാണു ജിഷ കൊലചെയ്യപ്പെടുന്നത് . അന്വേഷണം പൂർത്തിയാക്കി പ്രതിയായ അമീറുൾ ഇസ്ലാമിനെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചു. 2017ൽ വധശിക്ഷ വിധിച്ചു. മകളുടെ കൊലപാതകത്തിൽ കോടതി വധശിക്ഷയ്ക്ക് വിധിച്ച അസം സ്വദേശി അമീറുൽ ഇസ്ലാമിന്റെ ശിക്ഷാവിധിയിൽ അന്തിമതീരുമാനം വരും മുൻപേയാണ് നീതിക്കായി നിരന്തരം പോരാടിയ രാജേശ്വരിയുടെ അന്ത്യം. വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണണ്.
സംഭവത്തിനുശേഷം അവർ നിരവധി വിവാദങ്ങളിൽ ഉൾപ്പെടുകയും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അവരുടെ സാമ്പത്തികവും സാധ്യതകളും സംബന്ധിച്ച ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു.

